Tuesday, October 26, 2010

ഇസ്‌ലാമിക് ബാങ്കിംഗ് & ഫിനാന്‍സ്


അനുദിനം തകര്‍ച്ചയെ നേരിട്ട് കൊണ്ടിരിക്കുകയാണ് ആഗോള സാമ്പത്തിക രംഗം. പാശ്ചാത്യ രാജ്യങ്ങളില്‍ ബാങ്കുകള്‍ ഒന്നിന് പിറകെ ഒന്നായി നിലം പൊത്തി വീണു കൊണ്ടിരിക്കുന്നു. അമേരിക്കയില്‍ മാത്രം ഈ വര്‍ഷം  138 ഉം കഴിഞ്ഞ വര്‍ഷം 140 ബാങ്കുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്‌.

പത്തു മാസത്തിനിടെ യു.എസില്‍ തകര്‍ന്നത് 138 ബാങ്കുകള്‍

ന്യൂയോര്‍ക്: ഈ വര്‍ഷം യു.എസില്‍ തകര്‍ന്നത് 138 ബാങ്കുകള്‍ . കഴിഞ്ഞവര്‍ഷം സാമ്പത്തിക പ്രതിസന്ധിമൂലം രാജ്യത്ത് 140 ബാങ്കുകളാണ് അടച്ചുപൂട്ടിയിരുന്നത്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ അതിവേഗമാണ് സാമ്പത്തിക പ്രതിസന്ധി കടന്നാക്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളിയാഴ്ച ഏഴു ബാങ്കുകള്‍ അടച്ചതോടെ ഒക്‌ടോബര്‍ മാസത്തില്‍ മാത്രം 12 ബാങ്കുകള്‍ സ്തംഭിച്ചു. ഹില്‍ക്രസ്റ്റ് ബാങ്ക്, സര്‍ബന്‍ നാഷനല്‍ ബാങ്ക്, ഗോര്‍ഡന്‍ ബാങ്ക്, ഫേ്‌ളാറിഡയിലെ പ്രോഗ്രസ് ബാങ്ക്, ജാക്‌സണ്‍ വില്ലി ബാങ്ക്, അരിസോണ സേവിങ്‌സ് എന്നീ ബാങ്കുകളാണ് വെള്ളിയാഴ്ച അടച്ചുപൂട്ടിയത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ 23 ബാങ്കുകളും ആഗസ്റ്റില്‍ 10 ബാങ്കുകളും സെപ്റ്റംബറില്‍ ഏഴു ബാങ്കുകളുമാണ് അടച്ചുപൂട്ടിയത്.
 See original news at:  http://www.madhyamam.com/news/11122

ഏതാണ്ട് 5000 വര്‍ഷം മുന്‍പ് തന്നെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു കൊണ്ട് പണമിടപാട് സമ്പ്രദായം നിലനിന്നിരുന്നുവത്രേ.  കൃസ്തുവിനു 1700 കൊല്ലം മുമ്പ് ഹമ്മുറാബിയുടെ  ബാബിലോണിയന്‍ നിയമ സംഹിതയിലും, ക്രി. മു.  6 - 9 നൂറ്റാണ്ടുകളില്‍ ഗ്രീക്ക് സംസ്കൃതിയിലും പഴയ റോമന്‍ വ്യവസ്ഥിതിയിലും ബാങ്കിംഗ് വ്യവസ്ഥാപിതമായി നടന്നി രുന്നതായി രേഖകള്‍ പറയുന്നു. പണമിടപാടുകള്‍ക്ക് പലിശ വാങ്ങിയിരുന്നവരെ യേശു കൊരടാവ്  കൊണ്ട് പ്രഹരിച്ചതായി ബൈബിള്‍ പറയുന്നുണ്ട്. ഒമ്പതാം നൂറ്റാണ്ടില്‍ മുസ് ലിം വണിക്കുകള്‍ ബാഗ്ദാദില്‍ ഇഷ്യു ചെയ്ത ചെക്കുകള്‍ (അറബി മൂലം "സ്വക്ക്" ) ചൈനയില്‍ ക്യാഷ് ചെയ്യാറുണ്ടായിരുന്നത്രേ.

വ്യാപകമായ തോതില്‍ ബാങ്കിംഗ് രീതി ഉപയോഗിക്കപ്പെട്ടത് കുരിശുയുദ്ധ കാലത്ത് സൈനിക ആവശ്യങ്ങള്‍ക്കായാണ് . സഭകളെയും സെമിനാരികളെയും കേന്ദ്രീകരിച്ചായിരുന്നു അത്. 1403-ല്‍ ക്രൈസ്തവ പ്രമാണങ്ങളെയും സഭാവിലക്കുകളെയും അവഗണിച്ചു കൊണ്ട് പലിശാധിഷ്ഠിത ബാങ്കിംഗ് വ്യവസ്ഥ നിലവില്‍ വന്നു. അതോടെ യുറോപ്പിലാകെ ഒരു വാണിജ്യ സംരംഭം എന്ന നിലയ്ക്ക് ബാങ്കിങ്ങിന് നല്ല വേരോട്ടം ലഭിച്ചു.

എന്നാല്‍ അടുത്ത കാലത്ത് ലോക സാമ്പത്തിക ശക്തികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ആഗോളീകരണ-നവീകരണ സംരംഭങ്ങളെത്തുടര്‍ന്ന്‍ ഊഹക്കച്ചവടത്തിലും പലിശയിലും ഊന്നിയ ബാങ്കിംഗ് വ്യവസ്ഥ ആടിയുലഞ്ഞു കൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് ഇസ് ലാമിക ബാങ്കിംഗ് അതിന്റെ കരുത്തു തെളിയിച്ചു കൊണ്ടിരിക്കുന്നു. പൌരസ്ത്യ-പാശ്ചാത്യ രാജ്യങ്ങളില്‍ പലതും ഇസ് ലാമിക ബാങ്കിംഗ് നടപ്പാക്കിതുടങ്ങി. മലേഷ്യ പോലെ ചില രാജ്യങ്ങള്‍ ഇസ്‌ലാമിക ബാങ്കിങ്ങിന്റെ   സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി രാഷ്ട്രത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുകയും സുരക്ഷിതവും സത്യസന്ധവും ചൂഷണമുക്തവുമായ ഇസ്ലാമിക ബദലിനെ ജനങ്ങള്‍ക്ക്‌ മുന്‍പില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

ഇസ്ലാമിക ബാങ്കിങ്ങിന്റെ ഇപ്പോഴത്തെ മൂല്യം ആയിരം ബില്ല്യനില്‍ കൂടുതലാണ്. അടുത്ത നാലഞ്ചു വര്‍ഷത്തിനുള്ളില്‍ 15 - 20 ശതമാനം വര്‍ദ്ധനവോടെ 2000 ബില്യന്‍ കവിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. നൈതികതയുടെ അടിത്തറയില്‍ ഊന്നി കെട്ടുറപ്പുള്ള ഒരു ആഗോള സമ്പദ് വ്യവസ്ഥ രൂപപ്പെടുത്തുന്നതിനും  ആധുനിക വെല്ലുവിളികളെ അതിജീവിക്കുന്നതിനും ഇസ് ലാമിക സാമ്പത്തിക ശാസ്ത്രത്തിനു കഴിയും എന്ന് തന്നെയാണ് അതിന്റെ പ്രായോഗികക്ഷമത  കണിശമായി പഠിച്ച, അമുസ്‌ലിംകള്‍ അടക്കമുള്ള സാമ്പത്തിക വിശാരദന്മാര്‍ പറയുന്നത്. 


ഗള്‍ഫ് മേഖലയിലെ ഇസ്‌ലാമിക / സാമ്പ്രദായിക  ബാങ്കുകളുടെ 2008 -ലെ താരതമ്യപ്പട്ടിക നോക്കുക:



സാമ്പ്രദായിക ബാങ്കുകള്‍
ഇസ്‌ലാമിക് ബാങ്കുകള്‍
ആസ്തി (ബില്യന്‍ അമേരിക്കന്‍ ഡോളറില്‍ ‍)
1,135,669
232,189
ലാഭം (ബില്യന്‍ അമേരിക്കന്‍ ഡോളറില്‍ ‍)    
22,008
7,666
ആസ്തി വര്‍ദ്ധനവ്‌ 2007 - 2008
16.3%
38.2%
ലാഭ വര്‍ദ്ധനവ്‌ 2007 - 2008
- 6.1%
20.1%

ഇസ്‌ലാമിക ബാങ്കിങ്ങിനോട്‌  അഭൂതപൂര്‍വമായ ആഭിമുഖ്യം പാശ്ചാത്യ രാജ്യങ്ങളിലും ഏഷ്യാ-പസഫിക് രാജ്യങ്ങളിലും കണ്ടു തുടങ്ങിയിരിക്കുന്നു. ആസ്ട്രേലിയ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഹോങ്ങ് കോങ്ങ്, ഇറ്റലി, ജപ്പാന്‍ , കൊറിയ, ലെക്സംബര്‍ഗ്, സിങ്കപ്പൂര്‍ , യു. കെ  എന്നീ രാജ്യങ്ങളാണ്‌ ഇസ്‌ലാമിക ബാങ്കിംഗ് നടപ്പാക്കിത്തുടങ്ങിയിട്ടുള്ളത്. 

(അവലംബം: ഇസ്‌ലാമിക് ഫിനന്ഷ്യല്‍ സര്‍വീസസ് ബോര്‍ഡ് , ഇസ്‌ലാമിക് ഡവലപ്മെന്റ് ബാങ്ക്, വികിപീഡിയ, മാധ്യമം)

No comments:

Post a Comment